Favourite Quotes

"Spring has past , summer has gone and winter is here. And the song I meant to sing remains unsung.I have spent my days stringing and unstringing my instrument"
unknown author

നന്ദി (ഓ എന്‍ വി )

"നന്ദി ! നീ നൽകാൻ ‍ മടിച്ച പൂച്ചെണ്ടുകൾ ‍ -
ക്കെന്റെ  വിളക്കിലെരിയാത്ത ജ്വാലകൾ ‍ -
ക്കെൻ ‍ മണ്ണിൽ ‍ വീണൊഴുകാത്ത മുകിലുകൾ  -
ക്കെന്നെ തഴുകാതെ , എന്നിൽ ‍ തളിർക്കാതെ -
എങ്ങോ മറഞ്ഞൊരു ഉഷസ്സന്ധ്യകൾക്കെന്റെ 
കണ്ണിലുടഞ്ഞ കിനാവിൻ ‍ കുമിളകൾ  -
ക്കെല്ലാം - എനിക്ക് നീ നൽകാൻ  ‍ മടിച്ചവക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ , നന്ദി ! നന്ദി !"
നന്ദി (ഓ ൻ വി )

"കടൽ ‍ മനസ്സിലിരമ്പുന്നു. ആ ഇരമ്പത്തിൽ   വാക്കുകൾക്ക്  പ്രസക്തിയില്ല .
കരച്ചിലിന് നിയമങ്ങളില്ല ..."
പുഴ മുതല്‍ പുഴ വരെ (സി രാധാകൃഷ്ണന്‍ )
"കർണ്ണന്  ഇനി പിന്മാറ്റമില്ല ! എന്നാൽ ‍ നീ ഇന്ന് കാണിച്ച സ്നേഹവും അഭ്യുദയകാംക്ഷവും എന്നിൽ ‍ എന്നും ജീവിക്കും .യുദ്ധം മുൻപിൽ ‍ തന്നെ നിൽ‍ക്കുന്നു. ജയാപജയങ്ങൾ ‍ അതിന്റെ പിന്നിൽ  എവിടെയോ പതിഞ്ഞു വർത്തിക്കുന്നു . ജയാപജയങ്ങൾ  ഗൗനിക്കാതെ , മരണ ഭയം കൂടാതെ സുയോധനനു വേണ്ടി എന്‍റെ സ്വന്തം അനുജന്മാരുമായി ഞാൻ  യുദ്ധം ചെയ്യും. സ്വന്തം ഭ്രാതാക്കളോടും അഭ്യുദയകാംക്ഷിയും സ്വജനവുമായ നിന്നോടും ജീവൻ ‍ മറന്നു ഞാൻ ‍ യുദ്ധം ചെയ്യും . ആ യുദ്ധത്തിൽ  അർജ്ജു നശരമേറ്റ് കർണ്ണൻ  എന്ന് ഭൂമിയിൽ ‍ വീഴുന്നുവോ , കൃഷ്ണാ , അന്നാണ് പാണ്ഡവർ ‍ യുദ്ധം ജയിക്കുക "
ഇനി ഞാൻ  ഉറങ്ങട്ടെ (പി കെ ബാലകൃഷ്ണൻ)

പ്രേമലേഖനം (ബഷീര്‍ )

"പ്രിയപ്പെട്ട സാറാമ്മേ ,
ജീവിതം യൗവന തീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ  - എന്‍റെ ജീവിതത്തിലെ നിമിഷങ്ങൾ ‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ ‍ കഴിക്കുകയാണ് . സാറാമ്മയോ ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ ‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ,
സാറാമ്മയുടെ കേശവൻ നായർ   "

വെറുതെ ( ഓ . എന്‍ . വി )

ഒടുവിലീ വാഴ്വിന്റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒടുവിലീ താളിലെന്‍ ശേഷ പത്രം
ഒരു വാക്കില്‍ ഞാന്‍ എഴുതാം : 'വെറുതെ ' ...
ഗതകാല സ്മ്രിതികള്‍ ച്ചുരന്നിടുന്ന
മധുരവും കയ്പ്പും കവര്‍്പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ട്ടമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനം അറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടില്‍ എന്തോ ചൊല്ലി തേങ്ങും പോലെ,


ബധിരനാം കാലത്തിന്‍ കാതിലെന്റെ
ഹൃദയം നിമന്ത്രിപ്പതും "വെറുതെ " ......
ഒടുവിലീ വാഴ്വിന്റെ ബാക്കിപത്രം

ഒരു വാക്കില്‍ ഞാന്‍ കുറിക്കാം 'വെറുതെ' ..
വെറുതെ ( ഓ . എന്‍ . വി )