അസുരവിത്ത്‌  (എം  ടി)

ഒരിക്കൽ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു വരുമെന്നു ആശിക്കാൻ അയാൾക്ക്‌ ധൈര്യമില്ലായിരുന്നു .......
............................

ഓലക്കുടയുടെ താഴെ പലകപ്പുറത്തു വെച്ച മാവേലിയെയും മക്കളേയും എടുത്തു തൊഴുത്തിൻ തറയിലേക്കു മാറ്റി വെച്ചപ്പോൾ ഗോവിന്ദൻകുട്ടി വിചാരിച്ചു: ഒരോണം കൂടി കഴിഞ്ഞു.
കുട്ടിക്കാലത്തു  പറയാനാവാത്ത ദുഖത്തോടെയാണ്  മാവേലിയെ എടുത്ത് ഇടാറ്. ഇനി ഒരു കൊല്ലം കാത്തിരിക്കണമല്ലോ സമൃദ്ധിയുടെ ദിവസങ്ങൾ വരാൻ! ഇപ്പോൾ ദുഖമില്ല. ഉത്രാടത്തിൻ നാൾ മണ്ണു കുഴയ്ക്കുമ്പോൾ സന്തോഷവും തോന്നിയിരുന്നില്ല.........

.......................................

ജാലകത്തിന് അടുത്തേക്കു നീങ്ങി മഴവെള്ളത്തിൽ കുതിർന്ന ഇരുമ്പഴികൾ മരവിച്ച വിരലുകൾക്കിടയിൽ ഞെരുക്കിപ്പിടിച്ചുകൊണ്ടു നില്ക്കെ കണ്ണുകൾ നനയുന്നുണ്ടെന്നു തോന്നി. ആരേയും കുറ്റപ്പെടുത്തുന്നില്ല.
 നിനക്കിതു കിട്ടണം........
പുറത്തു മഴചാറലിനു വീണ്ടും ജീവൻ വെക്കാൻ തുടങ്ങിയിരുന്നു... സമയം നീങ്ങിയതറിഞ്ഞില്ല. ഓർമ്മയുടെ  ചുഴിക്കുത്തിൽ മനസ്സു ഒഴുകിയെത്തിയ ഓലതുരുമ്പുകൾ പോലെ ചുറ്റിത്തിരിഞ്ഞു നിന്നു...........
നിശബ്ദദയുടെയും  നരച്ച നിറങ്ങളുടെയും ഭാരവുമായാണ്  ആ പുളിമരതോപ്പിൽ എത്തിയത് . പ്രൗഡ ഗം ഭീരമായ കോ ളേ ജ് ക്യാമ്പസ്സിന്റെ ഒരു മൂലയിൽ ആരെയും കാണാൻ കൂട്ടാക്കാതെ ഒളിച്ചിരിക്കുന്ന ഒരു പുളിമരത്തോപ്പ്‌ ..അതിനുള്ളിൽ ഞങ്ങൾ ദുരിതാ ശ്വാസ ക്യാംപ് എന്ന് കളിയാക്കി വിളിക്കുന്ന ഒരു പഞ്ചപുരാതന ക്ലാസ്സ് മുറി ..അവിടെയെത്തിയ ഓരോ കഥാപാത്രത്തിനും എന്തെങ്കിലുമൊക്കെ സവിശേഷത  അവകാശപ്പെടാനുണ്ടായിരുന്നു ..പറയാൻ ഞങ്ങൾക്കു എന്തെങ്കിലും എപ്പോഴും ഉണ്ടായിരുന്നു ..
രണ്ടു വലിയ പൈപ്പുകൾ ഇരിപ്പിടമൊരുക്കി   ക്ലാസിനു അരികിൽ നീണ്ടു നിവർന്നു കിടന്നിരുന്നു . ഇലക്ട്രോണിക്സ്  സ്റ്റാഫ്‌ മുറിയിൽ  നിന്ന് ക്ലാസ്സിലേക്കു ഒരു 5 മിനിട്ട് ദൂരമുണ്ട് . സർ ഒരു കുടയുടെ അകമ്പടിയോടെയാണ് എത്തുക .കുട പൊങ്ങിയും താണും വരുന്നതു കണ്ടാൽ ദേഷ്യമാണ് . മനസ്സില്ലാമനസ്സോടെ ആട്ടിടയന്റെ കുഞ്ഞാടുകളെ  പോലെ  ക്ലാസ്സിലേക്ക് കയറും . പിന്നെ കുറച്ചു നേരം electron  ൻറെയും hole inteyum  യാത്രാ  പഥങ്ങളിലൂടെ ഒരു പ്രദക്ഷിണം ...ആ യാത്രയിൽ ഇഷ്ട്ടമുള്ളവർക്ക്  സാറിനെ  പിന്തുടരാം ....അല്ലാത്തവർ കടിഞ്ഞാണ്‍ അഴിച്ചുവിട്ട  മനസ്സിനെ പിന്തുടർന്ന്  അങ്ങനെ അങ്ങനെ ......

 നിസ്സംശയം പറയാം ....സഞ്ചരിച്ച വഴികളിൽ ഇനിയും ഒന്ന് തിരിച്ചു പോകണം എന്ന് തോന്നുന്നതു ഈ പുളിമരതോപ്പിലേക്ക്  മാത്രം 


"For a long time I was still - I was not thinking of the beads in my lap , but trying to find a meaning for "love" in the light of this new idea.The sun had been under a cloud all day , and there had been brief showers, but suddenly the sun broke forth in all its southern splendor.

Again I asked my teacher , "Is this not love ?"

"Love is something like the clouds that were in the sky before the sun came out". she replied.Then in simpler words than these , she explained:"You cannot touch the clouds, you know;but you feel the rain and know how glad the flowers and the thirsty earth are to have it after a hot day.You cannot touch love either; but you feel the swetness that it pours in to everything."

The story of my Life (Helen Keller)