WFH സിൻഡ്രോം
നിറകൺചിരിയോടെ (ഒരു ആസ്വാദന കുറിപ്പ് )
മുഖകവചങ്ങൾ
മുഖകവചങ്ങൾ നമുക്കു സമ്മാനിച്ചത് പലതാണ് . ഇത്തിരി തത്വം പറഞ്ഞു തുടങ്ങിയാൽ ഈ നാനാവിധ ജീവജാലങ്ങളുള്ള അണ്ഡകടാഹത്തിൽ (കടം : ബഷീറിക്ക ക്ഷമി : വാക് ദാരിദ്ര്യo) എല്ലാവരും ഉണ്ടെന്നു വെറുതേ തോന്നുമെങ്കിലും ഓരോരുത്തരും ഒറ്റക്കൊറ്റക്കാണെന്ന ഓർമ്മപ്പെടുത്തൽ ...
പിന്നെ നമ്മുടെ നാട്ടിലുള്ള കണ്ണുകളുടെ സൗന്ദര്യം, വൈവിധ്യം, അനന്തത , നീലിമ ..ഇവയെ കുറിച്ചുള്ള അവബോധം ..
ഈ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി മനസ്സ് വായിക്കാനുള്ള ഉദാത്തമായ അവസരമാണ് തുറന്നു കിട്ടിയത് .. മനോഹരമാണ് ആ ഭാഷ ..കളളമില്ല ..ദ്വയാർത്ഥങ്ങൾ ഇല്ല...എഴുതാപ്പുറങ്ങൾ ഇല്ല .... പക്ഷെ വല്ലാത്ത നിഗൂഡതയുണ്ട് ..ചുണ്ടുകളുടെ ഭാഷ മാത്രം വശമുള്ളവർ ഇനി ഈ നയന ഭാഷ പരിജ്ഞാനം നേടേണ്ടിയിരിക്കുന്നു ..വേഗം ..
പിന്നെ കൊഴിഞ്ഞു വീണത് ചിലരുടെയൊക്കെ അഹങ്കാരമാണ് ..ഇത്തിരി പൊങ്ങി നിൽക്കുന്ന പല്ലുകൾ ഒളിച്ചു വെക്കാൻ കഷ്ട്ടപെട്ടു മാമുക്കോയ ചിരി ചിരിച്ചവരെ കല്ലെറിഞ്ഞ കുറെയേറെ പേർ ഇവിടെയുണ്ട് ..വടിവൊത്ത വെളുത്ത പല്ലു കാട്ടി സുഹാസിനിച്ചിരി ചിരിച്ച കുറച്ചു പേർ ... ആ മുല്ലപ്പൂ പല്ലുകൾ കാട്ടിയുള്ള ചിരി ഇനി വീട്ടിലെ കണ്ണാടിക്കു മാത്രം സ്വന്തം...... അവരിൽ ഒരാൾ ആവാതിരുന്നതിന്റെ ചാരിതാർത്യം പിന്നെയും ബാക്കി 😊
സൗന്ദര്യത്തിന്റെ നിർവ്വചനം തന്നെ മാറിയില്ലേ .."മൂക്കില്ലേ ...മൂക്കുണ്ട് ..പക്ഷെ നിന്നെ പോലെ ഓഞ്ഞ മൂക്കല്ല ..."... ഇനി എന്ത് മൂക്കുണ്ടായിട്ടെന്താണ്... നാലാളെ കാണിക്കാൻ പറ്റ്റ്വോ ... മൂക്കുത്തി കാണാതെ തപ്പി നടന്നവരൊക്കെ തിരച്ചിൽ മതിയാക്കി ...ലിപ്സ്റ്റിക്ക് കച്ചവടക്കാരും മൂക്കുത്തി കച്ചവടക്കാരും പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്രയായി..
ഇനി പുരികവും കണ്ണും മുടിയുമാണ് ആകെയുള്ള പ്രതീക്ഷ..
സൗന്ദര്യം ഇല്ല എന്ന അപകർഷതാ ബോധം പേറി നടന്നവർക്കു ഇതൊരു സുവർണാവസരമാണ് .. മുഖത്തിന്റെ മുക്കാൽ ഭാഗവും മൂടി കഴിഞ്ഞാൽ പിന്നെ ശ്രീനിവാസനും മമ്മുക്കയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല....
അങ്ങനെ നോക്കിയാൽ ഈ മുഖ കവചങ്ങൾ വ്യക്തിത്വ വികസനത്തിന് ഒരു പാട് സംഭാവനകൾ നല്കുന്നുണ്ട്... ഇതൊക്കെ നമ്മൾ കാണാതെ പോകരുത് ...
ഒരിക്കൽ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു വരുമെന്നു ആശിക്കാൻ അയാൾക്ക് ധൈര്യമില്ലായിരുന്നു .......
............................
ഓലക്കുടയുടെ താഴെ പലകപ്പുറത്തു വെച്ച മാവേലിയെയും മക്കളേയും എടുത്തു തൊഴുത്തിൻ തറയിലേക്കു മാറ്റി വെച്ചപ്പോൾ ഗോവിന്ദൻകുട്ടി വിചാരിച്ചു: ഒരോണം കൂടി കഴിഞ്ഞു.
കുട്ടിക്കാലത്തു പറയാനാവാത്ത ദുഖത്തോടെയാണ് മാവേലിയെ എടുത്ത് ഇടാറ്. ഇനി ഒരു കൊല്ലം കാത്തിരിക്കണമല്ലോ സമൃദ്ധിയുടെ ദിവസങ്ങൾ വരാൻ! ഇപ്പോൾ ദുഖമില്ല. ഉത്രാടത്തിൻ നാൾ മണ്ണു കുഴയ്ക്കുമ്പോൾ സന്തോഷവും തോന്നിയിരുന്നില്ല.........
.......................................
ജാലകത്തിന് അടുത്തേക്കു നീങ്ങി മഴവെള്ളത്തിൽ കുതിർന്ന ഇരുമ്പഴികൾ മരവിച്ച വിരലുകൾക്കിടയിൽ ഞെരുക്കിപ്പിടിച്ചുകൊണ്ടു നില്ക്കെ കണ്ണുകൾ നനയുന്നുണ്ടെന്നു തോന്നി. ആരേയും കുറ്റപ്പെടുത്തുന്നില്ല.
നിനക്കിതു കിട്ടണം........
പുറത്തു മഴചാറലിനു വീണ്ടും ജീവൻ വെക്കാൻ തുടങ്ങിയിരുന്നു... സമയം നീങ്ങിയതറിഞ്ഞില്ല. ഓർമ്മയുടെ ചുഴിക്കുത്തിൽ മനസ്സു ഒഴുകിയെത്തിയ ഓലതുരുമ്പുകൾ പോലെ ചുറ്റിത്തിരിഞ്ഞു നിന്നു...........
രണ്ടു വലിയ പൈപ്പുകൾ ഇരിപ്പിടമൊരുക്കി ക്ലാസിനു അരികിൽ നീണ്ടു നിവർന്നു കിടന്നിരുന്നു . ഇലക്ട്രോണിക്സ് സ്റ്റാഫ് മുറിയിൽ നിന്ന് ക്ലാസ്സിലേക്കു ഒരു 5 മിനിട്ട് ദൂരമുണ്ട് . സർ ഒരു കുടയുടെ അകമ്പടിയോടെയാണ് എത്തുക .കുട പൊങ്ങിയും താണും വരുന്നതു കണ്ടാൽ ദേഷ്യമാണ് . മനസ്സില്ലാമനസ്സോടെ ആട്ടിടയന്റെ കുഞ്ഞാടുകളെ പോലെ ക്ലാസ്സിലേക്ക് കയറും . പിന്നെ കുറച്ചു നേരം electron ൻറെയും hole inteyum യാത്രാ പഥങ്ങളിലൂടെ ഒരു പ്രദക്ഷിണം ...ആ യാത്രയിൽ ഇഷ്ട്ടമുള്ളവർക്ക് സാറിനെ പിന്തുടരാം ....അല്ലാത്തവർ കടിഞ്ഞാണ്‍ അഴിച്ചുവിട്ട മനസ്സിനെ പിന്തുടർന്ന് അങ്ങനെ അങ്ങനെ ......
നിസ്സംശയം പറയാം ....സഞ്ചരിച്ച വഴികളിൽ ഇനിയും ഒന്ന് തിരിച്ചു പോകണം എന്ന് തോന്നുന്നതു ഈ പുളിമരതോപ്പിലേക്ക് മാത്രം
Again I asked my teacher , "Is this not love ?"
"Love is something like the clouds that were in the sky before the sun came out". she replied.Then in simpler words than these , she explained:"You cannot touch the clouds, you know;but you feel the rain and know how glad the flowers and the thirsty earth are to have it after a hot day.You cannot touch love either; but you feel the swetness that it pours in to everything."
The story of my Life (Helen Keller)
Favourite Quotes
unknown author
നന്ദി (ഓ എന്‍ വി )
ക്കെന്റെ വിളക്കിലെരിയാത്ത ജ്വാലകൾ -
ക്കെൻ മണ്ണിൽ വീണൊഴുകാത്ത മുകിലുകൾ -
ക്കെന്നെ തഴുകാതെ , എന്നിൽ തളിർക്കാതെ -
എങ്ങോ മറഞ്ഞൊരു ഉഷസ്സന്ധ്യകൾക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിൻ കുമിളകൾ -
ക്കെല്ലാം - എനിക്ക് നീ നൽകാൻ മടിച്ചവക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ , നന്ദി ! നന്ദി !"
നന്ദി (ഓ ൻ വി )
ഇനി ഞാൻ ഉറങ്ങട്ടെ (പി കെ ബാലകൃഷ്ണൻ)
പ്രേമലേഖനം (ബഷീര്‍ )
ജീവിതം യൗവന തീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ - എന്‍റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ് . സാറാമ്മയോ ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ,
സാറാമ്മയുടെ കേശവൻ നായർ "
വെറുതെ ( ഓ . എന്‍ . വി )
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒടുവിലീ താളിലെന്‍ ശേഷ പത്രം
ഒരു വാക്കില്‍ ഞാന്‍ എഴുതാം : 'വെറുതെ ' ...
ഗതകാല സ്മ്രിതികള്‍ ച്ചുരന്നിടുന്ന
മധുരവും കയ്പ്പും കവര്‍്പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ട്ടമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനം അറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടില്‍ എന്തോ ചൊല്ലി തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്റെ
ഹൃദയം നിമന്ത്രിപ്പതും "വെറുതെ " ......
ഒടുവിലീ വാഴ്വിന്റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം 'വെറുതെ' ..
വെറുതെ ( ഓ . എന്‍ . വി )
"Yesterday is but today's memory and tomorrow is today's dream"
"I have learnt silence from the talkative , toleration from the intolerant and kindness from the unkind ; yet , strange Iam ungrateful to those teachers "
"To be able to look back upon ones life with satisfaction , is to live twice "
(Kahlil Gibran)
നുള്ളിയെടുത്തൊരു മാല കോർത്തീടവേ ..
ഓര്മ്മകള്‍ക്കിത്രമേല്‍ സൗരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ...
എന്‍ മിഴിയില്‍ നീ അന്ന് തെളിയിച്ച
മണ്‍ വിളക്കിന്റെ ഇത്തിരി വെട്ടവും...
അരികത്തു വന്നെന്നാല്‍ ഇടനെഞ്ഞില്‍ പിടയുന്ന
മാടപ്പിറാവിന്റെ ചിറകടിയൊച്ചയും....
പറയാത്ത മൊഴികള്‍ കുടഞ്ഞിട്ട കവിതയും ..
ഒഴുകാത്ത സ്നേഹം തങ്ങിയ മിഴികളും ..
പിന്നെ പിരിയാന്‍ മടിച്ചന്നു കണ്ണോരം
ചേര്‍ന്ന് നിന്നൊരു കുഞ്ഞു നീര്‍്തുള്ളിയും
എന്തേ ഈ ഓര്‍മ്മകള്‍ക്ക് എന്നും
മധുര പതിനേഴു പ്രായം .......
സ്വയം കൃതി :-)
അരിയമണ്‍ കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെ അറിയില്ല ....
നിപുണയാം തോഴി വന്നെന്‍ പ്രേമ ദുഖങ്ങള്‍
അവിടുത്തോട് ഓതിയിട്ടില്ല ..
കൃഷ്ണാ നീയെന്നെ അറിയില്ല ...
ആരോരുമറിയാതെ നിന്നെയെന്‍ ഉള്ളില്‍ വെച്ച്
ആത്മാവ് കോടി അർചിച്ചു ..
പോരൂ വസന്തമായ് ....
നിന്റെ കുഴല്‍ .. പോരൂ വസന്തമായ് എന്നെന്റെ
അന്തരംഗത്തിൽ അല ചേര്‍ക്കേ
ഞാന്‍ എന്‍റെ പാഴ്ക്കുടില്‍ അടച്ചു താഴിട്ടു
ആനന്ദ ബാഷ്പ്പം വാര്‍ത്തു
കൃഷ്ണാ നീയെന്നെ അറിയില്ല .....
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മധുരക്ക് പോകുന്നുവത്രെ
അറിയില്ല നീയെന്നെ എങ്കിലും കൃഷ്ണാ
നിന്‍ രഥം എന്‍റെ കുടിലിന്നു മുന്‍പില്‍
ഒരു മാത്ര നില്‍ക്കുന്നു ....
കണ്ണീര്‍ നിറഞ്ഞൊരു മിഴികള്‍ എന്‍ നേര്‍ക്ക് ചായുന്നു
കരുണയാല്‍ ആകെ തളര്‍ന്നൊരു ദിവ്യമാം സ്മിതമെനിക്കായ് നല്‍കുന്നു ....
കൃഷ്ണാ നീ അറിയുമോയെന്നെ ......."
(സുഗത കുമാരി )
മുന്‍പേ മുന്‍പേ പറന്നു പോയവര്‍ക്കും നമുക്കുമിടയില്‍ എത്രയാണ് ദൂരം ? സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്നത്ര ഉയരെ അകലെ വെറും പുള്ളി കുത്തുകളായി എത്ര പേരാണ് , ആരെല്ലാമാണ് ശാന്തരായി ദൃഡവൃതരായി തളരാത്ത ചിറകുകള്‍ വീശി പറന്നു കൊണ്ടിരിക്കുന്നത് ?
എന്നാണ് നാം കൂട്ട ചിറകടിയുടെ ഉത്സാഹ തിമാര്‍പ്പോടെ അവരെ അനുഗമിക്കുക?
"മുന്‍പേ പറക്കുന്ന പക്ഷികള്‍ "
സി രാധാകൃഷ്ണന്‍
സ്പന്തമാപ്പിനികളെ നന്ദി (സി രാധാകൃഷ്ണന്‍ )