വൈകുന്നേരങ്ങളില്‍ പൊടി തിങ്ങിയ തെരുവുകളിലും പിന്നെയും സമയമുണ്ടെങ്കില്‍ പാര്‍ക്കിലും അലയുകയായിരുന്നു പതിവ്.അല്ലെങ്കില്‍ ലോഡ്ജിലെ മുറിയില്‍ കിഴക്കോട്ടു തുറക്കുന്ന ജനല്‍പ്പാളിയിലൂടെ ദൂരെ പര്‍വതനിരകള്‍ വരെ തരിശായി കിടക്കുന്ന വരണ്ട ഭൂമിയില്‍ നോക്കിയിരിക്കും "ഇത് എന്‍റെ സ്ഥലമല്ല" എന്ന അന്യതാബോധതോടെ .പുഴക്കരയിലെ നെൽവയലിന്റെ, അമ്പലമണിയുടെ ,തളര്‍ന്ന ചിറകുകളുമായി പറക്കുന്ന കടവതിലുകളുടെ കരച്ചിലിന്റെ, തെളിവെള്ളത്തില്‍ മുങ്ങിപ്പൊങ്ങി നീന്തി കളിക്കുന്ന കുട്ടിക്കാലത്തിന്റെ , എല്ലാം ഓര്‍മ്മയില്‍. അകലങ്ങളുടെ വേദനയില്‍ .....മാസവരുമാനത്തിനു വേണ്ടി മാത്രമുള്ള തൊഴിലിന്റെ അടിമത്തത്തിന്റെ ഭാരത്തില്‍ ....മറ്റേതോ വഴിയില്‍ നീണ്ടു കിടക്കുന്ന ജീവിത ലക്ഷ്യത്തില്‍ നിന്നും നിമിഷ മാത്രകള്‍ തോറും കൂടുതല്‍ അകലുന്നു എന്ന കയ്പ്പുറ്റ അറിവോടെ ..എവിടെയാണ് തെറ്റ് പറ്റിയതെന്ന അമ്പരപ്പോടെ ..ആരോടാണിതിനു പകരം വീട്ടേണ്ടതെന്നു അറിവില്ലാത്ത പകയോടെ ...
സ്പന്തമാപ്പിനികളെ  നന്ദി (സി രാധാകൃഷ്ണന്‍ )
നിന്നെ കുറിച്ച് എഴുതാനോ ..
നിലാവിന്റെ വെന്മഷി വേണമെനിക്കീ പ്രപഞ്ചവും !!
രാജലക്ഷ്മി
കിട്ടാത്ത വരങ്ങള്‍ ഉരുവിട്ട് കൊണ്ട് അടഞ്ഞ കോവിലുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു ....
എന്നും നാം നില്‍ക്കുന്നു ....
എം ടി (കാലം )