അസുരവിത്ത്‌  (എം  ടി)

ഒരിക്കൽ നഷ്ട്ടപെട്ടതെല്ലാം തിരിച്ചു വരുമെന്നു ആശിക്കാൻ അയാൾക്ക്‌ ധൈര്യമില്ലായിരുന്നു .......
............................

ഓലക്കുടയുടെ താഴെ പലകപ്പുറത്തു വെച്ച മാവേലിയെയും മക്കളേയും എടുത്തു തൊഴുത്തിൻ തറയിലേക്കു മാറ്റി വെച്ചപ്പോൾ ഗോവിന്ദൻകുട്ടി വിചാരിച്ചു: ഒരോണം കൂടി കഴിഞ്ഞു.
കുട്ടിക്കാലത്തു  പറയാനാവാത്ത ദുഖത്തോടെയാണ്  മാവേലിയെ എടുത്ത് ഇടാറ്. ഇനി ഒരു കൊല്ലം കാത്തിരിക്കണമല്ലോ സമൃദ്ധിയുടെ ദിവസങ്ങൾ വരാൻ! ഇപ്പോൾ ദുഖമില്ല. ഉത്രാടത്തിൻ നാൾ മണ്ണു കുഴയ്ക്കുമ്പോൾ സന്തോഷവും തോന്നിയിരുന്നില്ല.........

.......................................

ജാലകത്തിന് അടുത്തേക്കു നീങ്ങി മഴവെള്ളത്തിൽ കുതിർന്ന ഇരുമ്പഴികൾ മരവിച്ച വിരലുകൾക്കിടയിൽ ഞെരുക്കിപ്പിടിച്ചുകൊണ്ടു നില്ക്കെ കണ്ണുകൾ നനയുന്നുണ്ടെന്നു തോന്നി. ആരേയും കുറ്റപ്പെടുത്തുന്നില്ല.
 നിനക്കിതു കിട്ടണം........
പുറത്തു മഴചാറലിനു വീണ്ടും ജീവൻ വെക്കാൻ തുടങ്ങിയിരുന്നു... സമയം നീങ്ങിയതറിഞ്ഞില്ല. ഓർമ്മയുടെ  ചുഴിക്കുത്തിൽ മനസ്സു ഒഴുകിയെത്തിയ ഓലതുരുമ്പുകൾ പോലെ ചുറ്റിത്തിരിഞ്ഞു നിന്നു...........

No comments:

Post a Comment

Note: only a member of this blog may post a comment.